Monday, December 12, 2011

ജെയ്പൂര്‍ സ്പോടനം -പ്രതികളാക്കിയ നിരപരാധികളായ 11 മുസ്ലീം യുവാക്കളെയും ജെയ്പൂര്‍ കോടതി വരുതേ വിട്ടു .
ഹൈദരാബാദ് സ്പോടനത്തിലും പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ യുവാക്കളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു .ഇന്ത്യയില്‍ നടത്തിയ വ്യാജ എട്ടു മുട്ടലുകളില്‍ പലതും പുറത്തു വരുന്നു .അതി ഭീകരമായ ഇതെല്ലാം നടന്നത്
ഇന്ത്യയിലാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല ,ഇനിയും
അറിയപ്പെടാത്ത നരഹത്യകള്‍ എത്രമാത്രം ആയിരിക്കും .

ഇഷ്റത്ത് ജഹാനെയും കൌസര്‍ ബി യെയും മാനഭംഗപ്പെടുത്തി ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തിയ പോലീസുകാരും അതിനൊത്താശ ചെയ്ത ഭരണകൂടവും മാപ്പര്‍ഹിക്കാത്ത കൊലക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടേണ്ടതാണ് .

മാധ്യമങ്ങളും പോലീസും ഭരണകൂടവും ചേര്‍ന്ന് വളഞ്ഞു പിടിച്ച് ജയിലില്‍ അടച്ച് ക്രൂരമായ പീഡനങ്ങള്‍ ക്കിരയായി ക്കൊണ്ടിരിക്കുന്ന നിരപരാധികളായ മുസ്ലീം യുവാക്കള്‍ എത്രയാണെന്ന് അറിയാന്‍ ,കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തെ ഏറ്റു മുട്ടലുകളും ,തീവ്ര വാദ വേട്ടയും ,സ്പോടന ക്കേസില്‍ പിടിക്ക പ്പെട്ടവരെയും കുറിച്ച് ഒരു സത്യസന്ധമായ പുനര്‍ അന്വേഷണം നടത്തണം , മലയാളികള്‍ ഉള്‍പ്പടെയുള്ള വര്‍ തീവ്ര വാദത്തിന്റ്റെ പേരില്‍ കൊല്ലപ്പെട്ടത് വ്യാജ എട്ടുമുട്ടലിലാണോ എന്ന് പുനരന്വേഷണം നടത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു .
ഒരു കുറ്റവും തെളിയിക്ക പ്പെടാതെ മദനി ജയിലില്‍ കിടക്കേണ്ടി വരുന്നതും ഇതേ കാരണം കൊണ്ട് തന്നെ .

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലാത്ത ഇന്ത്യയില്‍ ഇത്തരം വ്യാജ ഏറ്റുമുട്ടലുകളും ,നിരപരാധികളെ ജയിലിലടച്ചു പീഡിപ്പിക്കുന്നതും അങ്ങേയറ്റം ശിക്ഷ നല്‍കേണ്ട കുറ്റമാണ് .

അധികാരത്തിനും ബിസിനസ്സിനും വേണ്ടി കരുതി ക്കൂട്ടി നടത്തുന്ന സ്പോടനങ്ങള്‍ ആസൂത്രിതമായി നിരപരാധികളുടെ
മേല്‍ കെട്ടിവച്ചു നടത്തുന്ന ഈ കളി ഒരിക്കലും ഭാരത സംസ്കാരത്തിനും ,മനുഷ്യത്വ ത്തിനും ചേര്‍ന്നതല്ല -ഇത് മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റമാണ് .

ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി എല്ലാ വിധത്തിലും ഇന്ത്യയെ തകര്‍ക്കാന്‍ കാത്തിരിക്കുന്ന ശക്തികള്‍ ആരാണ് ,അവരുടെ കയ്യിലെ ചട്ടുകമായി അവര്‍ക്ക് ഇന്ത്യയിലെ ഹൈന്ദവ മുസ്ലീം വര്‍ഗീയ വാദികളെ ഉപയോഗിക്കാന്‍ കഴിയുന്നു എന്നതും ,ഇത് തിരിച്ചറിഞ്ഞു മുഖം നോക്കാതെ നിയമം
നടപ്പിലാക്കാന്‍ ഭരണ കൂടത്തിനു കഴിയാതിരിക്കുന്നതും ഈ തകര്‍ച്ചയുടെ ആക്കം കൂട്ടുന്നു .ഭരണകൂടവും ഇവരില്‍ ഒരാളാകുമ്പോള്‍ തകര്‍ച്ച പരിപൂര്‍ണ്ണ മാകുന്നു .
ഒരു നിരപരാധിയും ശിക്ഷിക്ക പ്പെടാതിരിക്കട്ടെ .ജയ് ഹിന്ദ്‌ !!!

Monday, December 5, 2011

മുല്ലപ്പെരിയാര്‍ .
**************

യു ഡി എഫിന്റെ വാട്ടര്‍ലൂ ആയ പിറവം ഉപ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഇറക്കി ക്കളിച്ച ഒരു ട്രോജന്‍ ഹോഴ്സ് ആയിരുന്നു
മുല്ല പെരിയാര്‍വിഷയം എന്ന് ശക്തമായി സംശയിക്കേണ്ടി യിരിക്കുന്നു , പക്ഷെ കാര്യങ്ങള്‍ അവരുടെ കൈ വിട്ടു പോയിരിക്കുന്നു ഇപ്പോള്‍ . വര്‍ഷങ്ങളായി പികയുന്ന മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇത്ര ശക്തമായി ഇപ്പോള്‍ പൊട്ടി പ്പുറപ്പെടാന്‍ മറ്റൊരു കാരണവുമില്ല ,ഡാമിന്റ്റെകാലപ്പഴക്കം കണക്കിലെടുത്ത്പുനര്‍നിര്‍മ്മിക്കെണ്ടാതാണെന്നതിനും ശാശ്വത പരിഹാരം ആവശ്യമാണ് എന്നതിനും തര്‍ക്കമില്ല .

പക്ഷെ വളരെ നയതന്ത്ര പരമായി പരിഹരിക്കേണ്ടിയിരുന്ന ഒരു പ്രശ്നം ശ്രീ പി ജെ ജോസഫിന്റെ അതിവൈകാരികമായ ഭീതി വിതക്കലിലൂടെ വിപരീത ഫല മാണ് ഉണ്ടാക്കിയിരിക്കുന്നത് ,മാത്രമല്ല കേരള തമിഴ് ജനതയുടെ പരസ്പരമുള്ള എട്ടുമുട്ടലിലേക്കും കലാപങ്ങളിലെക്കും വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍ .

പ്രശ്ന പരിഹാരത്തിന് തടസ്സം മറ്റൊന്നുമല്ല ,ഒരു സുപ്രീം കോടതി വിധിയാണ് .നിലനില്‍ക്കുന്ന ഈ വിധിക്കെതിരെ ഒരു ചെറു വിരല്‍ പോലും അനക്കാന്‍ യു ഡി എഫിന് കഴിഞ്ഞിട്ടുണ്ടോ ? യഥാര്‍ത്ഥ പ്രശ്ന പരിഹാരമാണ് ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത് ഡാമിന്റെ ദുരവസ്ഥ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുക എന്നതാണ് ,അത് ചെയ്യാതെ
നിരാഹാര നാടകം നടത്തി സമരോല്‍സവം നടത്തുകയാണ് ഈ സര്‍ക്കാര്‍ .ഏതു നിമിഷവും പൊട്ടുന്ന അവസ്ഥയിലാണ് ഡാമെങ്കില്‍ ഇപ്പറയുന്ന ഏതെങ്കിലും നേതാക്കള്‍ അവിടെ നിരാഹാരം കിടക്കുമോ ?

അല്ലെങ്കില്‍ തന്നെ വിദേശ ഭീമന്‍മാരെ ഇന്ത്യയിലേക്കാനയിക്കാന്‍ കാത്തിരിക്കുന്ന ഇന്നത്തെ കൊണ്ഗ്രസ്സിന്
ഗാന്ധിയന്‍ സമര രീതികള്‍ നടത്താന്‍ എന്തവകാശം .

പ്രദേശ വാസികളായ ജനങ്ങളും ,കേരളത്തിലെ ജന പ്രതിനിധികളും ,സാമൂഹ്യ പ്രവര്‍ത്തകരും മുഴുവന്‍ ഒന്ന്
ചേര്‍ന്ന് ഒപ്പിട്ട ഒരു അതി ഭീമ ഹര്‍ജി സുപ്രീം കോടതിയില്‍
സമര്‍പ്പിച്ചാല്‍ ,ആ നിമിഷം കോടതി യുദ്ധ കാല അടിസ്ഥാനത്തില്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് ഡാമിന്റെ
അവസ്ഥ പരിശോധിക്കുo ഇതുവഴി കോടതിയെ ഡാമിന്റെ ദുരവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്യ)o ,ഇതില്‍ നമ്മള്‍ വിജയിച്ചാല്‍ പ്രശ്നം
പരിഹരിക്കപ്പെടും .സമരോല്‍സവം നിര്‍ത്തി ചെയ്യേണ്ടത് ചെയ്യൂ സര്‍ക്കാരെ !!! കലാപങ്ങള്‍ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദി ആരാണ് ,നിരുത്തരവാദ പരമായി നടത്തപ്പെട്ട ആ വാര്‍ത്താ സമ്മേളന മല്ലെ ?